Sunday, December 2, 2007

"മിന്നല്‍ അപകടങ്ങളില്‍ കേരളം മുന്നില്‍"

മിന്നല്‍ മൂലമുണ്ടാകുന്ന ആള്‍ നാശം കേരളത്തില്‍ വര്‍ധിചുവരുകയാണെന്നും മിന്നല്‍ സുരക്ഷാ രംഗത്തു നാം പ്രത്യേക ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്നും തിരുവനന്തപുരം ഭൗമ ശാസ്ത്ര പoന കേന്ദ്രത്തിലെ ശാസ്ത്രഞ്ഞന്‍ Dr.മുരളി ദാസ്‌ പറഞ്ഞു.1986 മുതല്‍ 2002 വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 71 പേര്‍ മിന്നല്‍ മൂലം മരണപ്പെടുകയും 112 പേര്‍ക്കു അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ടു.കേരളത്തിന്റെ ഭൂ ഘടനയും പശ്ചിമഘട്ടത്തിന്റെ സാന്നിധ്യവും കാരണം മിന്നല്‍ ഉണ്ടാക്കുന്ന മേഘങ്ങള്‍ ഇവിടെ ധാരളമായി ഉണ്ടാകുന്നതും ഇടതൂര്‍ന്ന മരങ്ങള്‍ വളരുന്ന പ്രദേശമായതിനാല്‍ മരങ്ങളില്‍കൂടി ഇടിമിന്നല്‍ പതിചു തറയില്‍കൂടി വീടിനുള്ളില്‍ പ്രവേശിചു അപകടം ഉണ്ടാക്കുന്നതും കേരളത്തെ മിന്നല്‍ അപകടങ്ങളില്‍ മുന്നില്‍ എത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കൊച്ചിയില്‍ മിന്നല്‍ സുരക്ഷയെക്കുറിചു CISSA(Centre for Innovation in Science and Social Action),Regional Energey centre,SATRIC(South asian Technology Research and Information centre)സംയുക്തമായി സംഘടിപ്പിച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വീടിനു മുകളില്‍ ഉറപ്പിക്കുന്ന മിന്നല്‍ രക്ഷാചാലകം കൊണ്ടു മാത്രം സുരക്ഷ സാധ്യമല്ലെന്നും ഒപ്പം ടിവി കമ്പുട്ടര്‍ മറ്റു ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനു മെയിന്‍ ലൈനില്‍ സര്‍ജു പ്രൊട്ടക്ഷന്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കണം എന്നും Banglore Indian Institute of Scienceലെ Dr.നാഗ ഭൂഷണ പറഞ്ഞു.
കൊളംബൊ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ലോക പ്രശസ്ത മിന്നല്‍ ശാസ്ത്രഞ്ഞനും അമേരിക്കയിലെ National Safety Institution ഉപദേഷ്ടാവുമായ Dr:ചന്ദിമാ ഗോമസ്സ്‌ ഭാരതത്തിലെ മിന്നല്‍ സുരക്ഷ സംവിധാനങ്ങളെ സമ്പന്ധിച അംഗീക്രുത നിലവാര സൂചികകള്‍ മെചപ്പെടുത്തെണ്ടതുണ്ടെന്നു പറഞ്ഞു.ഇന്നു ലഭ്യമായതില്‍ അന്തരാഷ്ട്ര തലത്തിലുള്ള IEC 62305 സൂചിക സമഗ്രമായ ഒന്നാണു.അതിനെ പൂര്‍ണമായും ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

(കൊച്ചിയില്‍ നടന്ന ഒരു അന്താരാഷ്ട്ര സെമിനാറില്‍ നിന്നുള്ള റിപ്പോര്‍ട്ടാണിതു)